Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Highways

പൊതുനിരത്തുകളോട് നമ്മൾ ചെയ്യുന്നത്...

ദൈനംദിന ജീവിതത്തിന്‍റെ ഭാഗംതന്നെയാണ് നമുക്ക് പൊതുനിരത്തുകൾ. സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെ മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന നമ്മുടെ റോഡുകളോട് നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, പഞ്ചായത്ത് റോഡ് തുടങ്ങി തിരിച്ചുവ്യത്യാസങ്ങൾ ഒന്നുമില്ലാതെ നാം ചെയ്യുന്നതോർത്താൽ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.

ജനസംഖ്യാ അനുപാതത്തിനനുസൃതമായി നമ്മുടെ റോഡ് സൗകര്യങ്ങൾ വികസിച്ചിട്ടുണ്ടോ എന്നതു സംശയമാണ്. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യയിലെ വൻ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഇത് ശരിവയ്ക്കുന്നു. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അതിന്‍റെ തീവ്രത കുറഞ്ഞ മുഖങ്ങളാണ്. ഹൈവേകൾ ഒഴിച്ചാൽ കഷ്ടിച്ച രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്നതാണ് നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം റോഡുകളും. അതുകൊണ്ടുതന്നെ വൺവേ എന്നത് പലപ്പോഴും നമ്മുടെ സുന്ദരസ്വപ്നമായി അവശേഷിക്കുന്നു. വാഹനപ്പെരുപ്പം നമ്മുടെ പൊതുനിരത്തുകളെ ബാധിക്കുന്ന പ്രശ്നമാണ്.

ദിവസേന എന്നോണമാണ് ഇന്ത്യൻ വാഹനവിപണിയിൽ പുതിയ മോഡലുകൾ നിലവിൽ വരുന്നത്. ടു വീലറുകൾ, ഹാച്ച് ബാക്ക്, സെഡാൻ, എസ്‌യുവി, മിഡ് സൈസ് എസ്‌യുവി, കോംപാക്ട് എസ്‌യുവി, എംയുവി ഡീസൽ, പെട്രോൾ, ഹൈബ്രിഡ്, ഇലക്‌ട്രിക് എന്നിവയിൽനിന്ന് ഏത് തെരഞ്ഞെടുക്കണമെന്ന ആശങ്കയിലേക്കാണ് കമ്പനികൾ മത്സരബുദ്ധിയോടെ നമ്മെ നയിക്കുന്നത്. ഒരു കുടുംബത്തിന് ഒരു വാഹനം എന്ന നിലയിൽനിന്ന് ഒരു വീട്ടിൽതന്നെ ഒന്നിലധികം കാറുകൾ എന്ന നിലയിലേക്ക് നാം പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു വ്യക്തിക്ക് ഒരു വാഹനം എന്ന ലക്ഷ്യത്തിലേക്ക് നാം അതിവേഗം മുന്നേറുകയുമാണ്. ഈ വാഹനപ്പെരുപ്പം എങ്ങനെ നേരിടും എന്നറിയാതെ കുഴഞ്ഞുനിൽക്കുന്ന റോഡുകളോടാണ് നമ്മൾ തീർത്തും കണ്ണിൽ ചോരയില്ലാതെ പെരുമാറുന്നത്.

അടിസ്ഥാന ആശയത്തെ കാറ്റിൽപ്പറത്തി

ഗതാഗതത്തിന് ഉപയോഗിക്കപ്പെടേണ്ടവയാണ് റോഡുകൾ എന്ന അടിസ്ഥാന ആശയത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് റോഡുകൾ നമ്മുടെ എല്ലാത്തരം പ്രകടനങ്ങളുടെയും വേദികൾ കൂടിയാവുകയാണ്. വിവിധ മതവിഭാഗങ്ങളിൽ പെട്ടവരുടെ പെരുന്നാളുകൾ, ഉത്സവങ്ങൾ, പ്രദക്ഷിണങ്ങൾ, ഘോഷയാത്രകൾ, ആനയും അമ്പാരിയും, മുത്തുക്കുടയും രൂപങ്ങളും, കൊടി തോരണങ്ങളും ഒക്കെയായി ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഗതാഗത സംവിധാനം ആകമാനം തകരാറിലാകുന്നു.

തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥികളുടെ പര്യടനം കൂടാതെ കാൽനടജാഥ, ഇരുചക്രവാഹനജാഥ, മുച്ചക്രവാഹന ജാഥ, റോഡ്ഷോ തുടങ്ങിയവയൊക്കെയായി പൊതുനിരത്തുകളിൽ തിരക്കൊഴിയുന്നതേയില്ല! “ഈ വാഹനത്തിന് തൊട്ടുപിന്നാലെ തുറന്ന വാഹനത്തിൽ നമ്മെ അഭിസംബോധന ചെയ്യാൻ എത്തുന്ന നമ്മുടെ പ്രിയങ്കരനായ/ പ്രിയങ്കരിയായ സ്ഥാനാർഥി….” എന്ന് അനൗൺസ്മെന്‍റ് കേൾക്കുമ്പോൾ നമുക്ക് ഉറപ്പിക്കാം നമ്മുടെ വിലയേറിയ സമയം വീണ്ടും പെരുവഴിയിലാകുകയാണെന്ന്. തെരഞ്ഞെടുപ്പ് ഫലം വന്നാൽ വിജയാഘോഷവും നന്ദിപ്രകടനവും വീണ്ടും റോഡിൽതന്നെ. റോഡ് ഷോകളുടെ കാലത്ത് പൊതുവഴി മനുഷ്യന് സഞ്ചരിക്കാൻ ഉള്ളതാണെന്ന് എല്ലാ രാഷ്‌ട്രീയപാർട്ടികളും മറന്നുപോകുന്നു.

പൊതുനിരത്തിൽ ശക്തിപ്രകടനങ്ങൾ

ഇതിനും പുറമേയാണ് പൊതുനിരത്തിൽ അരങ്ങേറുന്ന വിവിധ സംഘടനകളുടെയും സമുദായങ്ങളുടെയും ശക്തിപ്രകടനങ്ങൾ. ഏതെങ്കിലും ഒരു മൈതാനിയിൽ ഒന്നിച്ചു കൂടുന്നതിനുമുമ്പ് ഒരു ജാഥ, ശക്തി പ്രകടനങ്ങൾ നിർബന്ധമാണ്. ആ ശക്തിപ്രവാഹത്തിൽ ഗതാഗതം സ്തംഭിക്കട്ടെ, ആംബുലൻസുകൾപോലും നിശ്ചലമാകട്ടെ! നമ്മുടെ പ്രതിഷേധാഗ്നികളും സമരജ്വാലകളും എത്രയധികം പെട്രോളും ഡീസലും ആണ് കത്തിച്ചുതീർക്കുന്നത്! (ഗതാഗതക്കുരുക്കിൽ പെടുന്ന വാഹനങ്ങളുടെ) പ്രതിഷേധം പെട്രോൾ ഡീസൽ വിലവർധനയ്ക്ക് എതിരാണെങ്കിൽകൂടി!

വിവിധ സാമൂഹിക വിഷയങ്ങളോടുള്ള പ്രതികരണത്തിനും നമ്മൾ പലപ്പോഴും വേദിയാക്കുന്നത് പൊതുവഴികളെത്തന്നെയാണ്. തെരുവുനാടകം, ഫ്ലാഷ് മോബ്, മൗനജാഥ, കലാരൂപം ഏതുമാകട്ടെ, അരങ്ങേറ്റവേദി പൊതുവഴിതന്നെ.

പൊതുനിരത്തുകൾ ഇല്ലാതെ നമുക്കെന്ത് ആഘോഷം? വന്നുവന്ന് നൃത്തനൃത്യാദികൾക്കും പൊതുവഴികൾ വേദിയാവുകയാണ്. ഒരു ആഘോഷത്തിന്‍റെ ഭാഗമായി പൊതുനിരത്ത് കൈയേറി ഡാൻസ് പ്രോഗ്രാം സംഘടിപ്പിച്ചവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഈ അടുത്തിടെ നാം കേട്ട വാർത്തയാണ്.

പ്രകടനങ്ങളുടെ രംഗവേദിയായി മാറി

ഓണം വന്നാലും, ഉണ്ണി പിറന്നാലും, പുതുവർഷമെത്തിയാലും പൊതുനിരത്തുകളുടെ സ്ഥിതി ഒന്നുതന്നെ. ഓണാഘോഷത്തിന്‍റെ ഭാഗമായി റോഡ് കൈയേറി വടംവലി മത്സരം നടത്തുക, നാട്ടുകാരെ കാഴ്ചക്കാരാക്കി പുലികളിയും ചെണ്ടകൊട്ടും അവതരിപ്പിക്കുക, ക്രിസ്മസ് റാലികൾ സംഘടിപ്പിക്കുക, പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി പൂത്തിരികളും കമ്പിത്തിരികളും കത്തിച്ച് ആഹ്ലാദ പ്രകടനങ്ങൾ നടത്തുക എന്നിങ്ങനെ വിവിധങ്ങളായ പ്രകടനങ്ങളുടെ രംഗവേദിയായി റോഡുകൾ മാറിക്കഴിഞ്ഞു.

പറയാനാണെങ്കിൽ ഇനിയുമേറെയുണ്ട്. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ട്രാൻസ്ഫോർമറുകൾ, കന്പിത്തൂണുകൾ, വഴിയ്ക്കിരുപുറവും വലിച്ചെറിഞ്ഞിട്ടുള്ള മാലിന്യക്കെട്ടുകൾ, വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും, കാഴ്ച മറയ്ക്കുന്ന വൻ പരസ്യപ്പലകകൾ, മൈൽക്കുറ്റികളിലും സ്ഥലനാമ ബോർഡുകളിലും പോലും പതിപ്പിച്ചിരിക്കുന്ന നോട്ടീസുകൾ... പദയാത്രികര്‍ക്കു വേണ്ടിയുള്ള ചുരുക്കം ചില ഫുട്പാത്തുകളിൽ പാർക്കുചെയ്യുന്ന വണ്ടികൾ, തെരുവുകച്ചവടക്കാർ, ഇളകിയ ടൈലുകൾ, മൂടിയില്ലാത്ത ഓടകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അപര്യാപ്തതകൾ, സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകൾ...

അപരന്‍റെ മൂക്കിൻതുമ്പിൽ അവസാനിക്കുന്നതാണ് എന്‍റെ സ്വാതന്ത്ര്യം എന്ന തിരിച്ചറിവിലേക്ക്, മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ എനിക്ക് ബാധ്യതയുണ്ട് എന്ന ബോധ്യത്തിലേക്ക് നാം വളർന്നാൽ പൊതുനിരത്തുകൾ ഒരു പക്ഷേ, കുറേക്കൂടി സഞ്ചാരക്ഷമമാകും. വിള്ളലുകളും കുഴികളും തെരുവുനായ്ക്കളും നമ്മെ നോക്കി പല്ലിളിക്കുമെങ്കിൽ കൂടി!

(കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ലേഖിക)

District News

രണ്ടു സംസ്ഥാനപാതകൾ ദേശീയപാതകളാക്കണം: വി.കെ. ശ്രീകണ്ഠൻ എംപി

പാലക്കാട്: പാലക്കാട് വഴിയുള്ള പൊള്ളാച്ചി-തൃശൂർ സംസ്ഥാനപാതയും ഷൊർണൂർ വഴിയുള്ള പാലക്കാട്-തൃശൂർ സംസ്ഥാനപാതയും ദേശീയപാതകളാക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരിൽനിന്ന് നിർദേശം ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി അജയ് തംത എംപിയെ അറിയിച്ചു.

,പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർപ്ലാൻ പ്രകാരമാണ് സംസ്ഥാനപാതകൾ ദേശീയപാതക ളാക്കി മാറ്റുന്നത്. വാഹനങ്ങളുടെ അമിതസാന്ദ്രത കാരണം അപകടങ്ങൾ പെരുകുന്ന പാലക്കാട്-തൃശൂർ, പൊള്ളാച്ചി-തൃശൂർ സംസ്ഥാന റോഡുകൾ ദേശീയപാതകളാക്കി മാറ്റുന്നതിനായുള്ള നിർദേശം കേന്ദ്രസർക്കാരിനു ലഭ്യമായിട്ടുണ്ടോ എന്നതു സംബന്ധിച്ച് എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രസഹമന്ത്രി ഇക്കാര്യം അറിയിച്ചത്. പൊള്ളാച്ചി മുതൽ ഗോപാലപുരം വരെ റോഡ് വീതികൂട്ടി നിർമാണം നടത്തിയിട്ടുണ്ട്.

തുടർന്ന് കൊഴിഞ്ഞാന്പാറ വഴി പാലക്കാട് വരെയുള്ള റോഡിൽ ഗതാഗതത്തിരക്കുമൂലം അപകടങ്ങൾ വർധിക്കുകയാണ്.

പാലക്കാട് - ഷൊർണൂർ വഴി തൃശൂരിലേക്കുള്ള റോഡും മണിക്കൂറുകൾ തടസമുണ്ടാക്കുന്ന ഗതാഗതത്തിരക്ക് അനുഭവപ്പെടുകയാണെന്ന് എംപി പറഞ്ഞു.

National

ദേശീയപാതകളിൽ മൊബൈൽ സുരക്ഷാ മുന്നറിയിപ്പ്

ന്യൂഡൽഹി: റോഡ് അപകടങ്ങൾ ലഘൂകരിക്കുന്നതിനും യാത്രക്കാരുടെ അവബോധം മെച്ചപ്പെടുത്തുന്നതിനുമായി ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം വിന്യസിക്കാനൊരുങ്ങി ദേശീയ പാതാ അഥോറിറ്റി (എൻഎച്ച്എഐ).

ദേശീയ പാതാ ശൃംഖലയിലുടനീളം വിന്യസിക്കുന്നതിനായി എൻഎച്ച്എഐ രാജ്യത്തെ പ്രമുഖ ടെലികോം കന്പനിയായ റിലയൻസ് ജിയോയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.

അപകടസാധ്യതയുളള സ്ഥലങ്ങൾ, അലഞ്ഞുതിരിയുന്ന പശുക്കളുള്ള റോഡുകൾ, മൂടൽമഞ്ഞ് ബാധിത പ്രദേശങ്ങൾ, അടിയന്തര വ്യതിചലനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യാത്രക്കാർക്ക് മൊബൈൽ മുഖേന മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം.

റോഡുകളിലെ അപകടസാധ്യതകളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ എസ്എംഎസ്, വാട്സ്ആപ്പ്, അതീവ മുൻഗണന കോളുകൾ എന്നിവയിലൂടെയാണ് യാത്രക്കാരിലേക്കെത്തുക.

എൻഎച്ച്എഐയുടെ അടിയന്തര ഹെൽപ്‌ലൈൻ നന്പറായ 1033, ’രാജ്മാർഗ്യാത്ര’ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി പുതിയ സംവിധാനം ഘട്ടംഘട്ടമായി സംയോജിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

ചില തെരഞ്ഞെടുക്കപ്പെട്ട ഹൈവേകളിൽ മാത്രമായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുക. പദ്ധതി പുരോഗമിക്കുന്പോൾ മറ്റ് ടെലികോം കന്പനികളെയും സഹകരിപ്പിക്കും.

District News

ദേശീയപാതയിലെ ടോള്‍ പിരിവിനെതിരേ പ്രതിഷേധവുമായി സ്വകാര്യ ബസുടമകള്‍

കാസര്‍ഗോഡ്: കുമ്പള ആരിക്കാടി ടോള്‍ ഗേറ്റില്‍ ബസുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും 440 രൂപ നിരക്കില്‍ യൂസര്‍ ഫീ ഒടുക്കണമെന്ന അറിയിപ്പിനെതിരെ കടുത്ത പ്രതിഷേധവുമായി സ്വകാര്യബസുടമകള്‍. നാലു ട്രിപ്പുകള്‍ ഓടുന്ന ഒരു ബസ് 1760 രൂപ അടക്കേണ്ടി വരും. സാധാരണ ബസുകള്‍ക്ക് ഒരു ദിവസം 1000 - 1500 രൂപ മാത്രമേ ബാലന്‍സ് ലഭിക്കുന്നുള്ളൂ. അതില്‍ 1760 രൂപ ടോള്‍ നല്‍കേണ്ടി വന്നാല്‍ പിന്നെ സര്‍വീസ് തുടരുന്നതില്‍ കാര്യമില്ല.

സര്‍വീസ് തന്നെ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം വന്നുചേരും. സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് റോഡിലൂടെ മാത്രമാണ് ഓടാന്‍ അനുവാദമുള്ളത്.

കെഎസ്ആര്‍ടിസി, ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് ദേശീയപാതയിലൂടെ ഓടുന്നത്. കാസര്‍ഗോഡ് നിന്നും പുറപ്പെട്ട് തലപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കുമ്പള - ആരിക്കാടി പാലം വരെ 12 കിലോമീറ്റര്‍ ദൂരം സര്‍വീസ് റോഡിലൂടെയാണ് ഓടുന്നത്.

അവിടെ സര്‍വീസ് റോഡ് അവസാനിപ്പിച്ച് ദേശീയപാതയിലേക്കാണ് നല്‍കിയിരിക്കുകയാണ്. അവിടെ നിന്നും 800 മീറ്റര്‍ ദൂരം മാത്രമാണ് ദേശീയപാതയിലൂടെ സഞ്ചരിക്കുന്നത്.

സര്‍വീസ് റോഡ് ഇല്ലാത്തതു കൊണ്ടും ദേശീയപാതലേക്ക് വഴി തിരിച്ചുവിട്ടതു കൊണ്ടും മാത്രമാണ് അതിലൂടെ പോകേണ്ടിവരുന്നത്. കേവലം 35 കിലോമീറ്റിനുള്ളില്‍ മാത്രം സര്‍വീസ് നടത്തുന്ന എല്ലാ ബസ് സ്റ്റോപ്പുകളും ടച്ച് ചെയ്തു പോകുന്ന സ്വകാര്യ ബസുകള്‍ക്ക് ദേശീയപാതയില്‍ കയറേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ട് സ്വകാര്യ ബസുകള്‍ക്ക് ടോള്‍ ഫീ ചുമത്തുന്നത് അന്യായമാണ്.

തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ അതുവഴിയുള്ള മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യവും വന്നു ചേരും.

സ്വകാര്യ ബസുകള്‍ക്ക് അന്യായമായി ഫീ ഈടാക്കാനുള്ള തീരുമാനം റദ്ദ്ചെയ്യണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാകമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ് കെ. ഗിരീഷ്, താലൂക്ക് സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, പ്രസിഡന്‍റ് കെ.എന്‍. ബാലകൃഷ്ണന്‍, ട്രഷറര്‍ രാജേഷ്, എസ്. രാധാകൃഷ്ണന്‍, ഇബ്രാഹിം സഫര്‍, എസ്.കെ. ഹമീദ്, ഇബ്രാഹിം മര്‍സാന എന്നിവര്‍ പങ്കെടുത്തു.

Latest News

Corehub Up